Monday, April 23, 2007

റെഡ് സല്യൂട്ട്

പരേഡ് സാവ്ധാന്‍ !!!

പരേഡ് വിശ്രാം !!!

പരേഡ് സാവ്ധാന്‍ !!!

ആഗെ ചല്‍ !!!

ഏക് ധൊ ഏക് !!!

ഏക് ധൊ ഏക് !!!

പരേഡ് സാവ്ധാന് !!!

പീച്ചെ ലൌട്ടേഗാ പീച്ചേ മൂട്ട് !!!

പരേഡ് സാവ്ധാന്‍ !!!

പട വിളി കേട്ടു ഞെട്ടി എഴുന്നേല്ക്കുമ്പോല്‍ എനിക്കു സ്ഥലകാല ബോധം ഉന്ടായിരുന്നില്ല... അല്ല എങ്ങനെ ഉന്ടാവന്‍ ... തലേ ദിവസം കിടക്കുമ്പോള്‍ വരെ എന്റെ വീടിന്റെ ഏഴയലത്തെങ്ങും തന്നെ പട്ടാള ക്യമ്പൊന്നും ഉന്ടായിരുന്നില്ല... ഇനി ഒരു രാത്രി കൊന്ടെങ്ങാനം അടിയന്തരാവസ്ത വല്ലതും പ്രഖ്യാപിച്ചൊ ദൈവമേ... ഏയ്.. അതിനും മാത്രമുള്ള രാഷ്ട്രീയ പ്രതിസന്തികളൊന്നും നിലവിലുള്ളതായി അറിവില്ല... ബാര്‍ബര്‍ ശിവദാസനെ ഇന്നലെ കൂടെ കന്ടതാണ്...എന്തെങ്കിലും ഉന്ടായിരുന്നെങ്കില്‍ പറഞ്ഞേനെ ... ഇനി സ്വപ്നം വല്ലതുമാണോ ?? അതല്ലാന്നു ബോധ്യപ്പെടാന്‍ മീന്‍ കാരന്‍ പൊട്ട കണ്ണന്‍ മുതലാളിയും എന്റെ അമ്മയുമായുള്ള അടിയുടെ വക്കൊളമെത്തുന്ന പതിവു വിലപേശല്, മോര്‍ ദാന്‍ ഇനഫ് ആയിരുന്നു....
ശെടാ...ഇതു പിന്നെ എന്താണു സംഭവം ...... നേരം പുലരുമ്പോള്‍ തുടങ്ങി രാത്രി വൈകുവോളം എന്റെ വിലപ്പെട്ട സമയം മൂന്ന് വ്യത്യസ്ഥ കേന്ദ്രങ്ങളിലായി , കുറച്ചു കൂടി വിശദമാക്കിയാല്‍ സ്കൂളിന്റെ ഗ്രൌന്ടിലെ പറങ്കി മാവിന്റെ ചുവട്ടിലും , ഭാര്‍ഗ്ഗവച്ചായന്റെ ചായ കടയുടെ തിണ്ണയിലും , ജിജീഷിന്റെ പലചരക്കു കടയുടെ ചായിപ്പിലും , ഇനിയും സമയം മിച്ചമുന്ടെങ്കില്‍ അതു പാട്ട രവിയുടെ പ്രിണ്‍സ് ടെയിലേറ്സിന്റെ വരാന്തയിലുമായി ഏതാന്ടൊരു 18 മണിക്കൂര്‍ ദിവസേന ജനസേവനത്തിനായി നീക്കി വെച്ച ഞാന്‍ അറിയാതെയും ഒരു പടയൊരുക്കമൊ ???? അണ്‍-തിങ്കബിള്‍ ...

ഷക്കീല ചേച്ചിയേം സുപ്പര്‍വൈസര്‍ ശിവനേയും പോലെ.. ഐ മീന്‍..കായംകുളം കായലും പല്ലനയാറും ചേര്‍ന്നൊഴുകുമ്പോലെ എന്റെ സിരകളില്‍ തലേന്നടിച്ച OPR ഉം എന്റെ സ്വന്തം രക്തവും ചൂടു പിടിച്ചു.. ഇതിന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം ... പല്ലു പോലും തേല്ക്കതെ ഞ ന്‍ കയ്യില്‍ കിട്ടിയ ബനിയനും എടുത്തിട്ടു പടവിളി ശബ്ധം ലക്ഷ്യമാക്കി ആഞ്ഞു നടന്നു... അതെ, എന്റെ ഊഹം തെറ്റിയിട്ടില്ല... സ്കൂളിന്റെ ഗ്രൌന്ടിലാണു ഈ കോലാഹലമെല്ലാം നടക്കുന്നത്‌ ...

ഗ്രൌന്ടില്‍ എത്തിയ എന്റെ കണ്ണുകള്‍ ചുവപ്പ്‌ളിച്ചു പോയി ( അമ്മയാണേ സത്യം, മഞ്ഞളിച്ചൂന്ന് പറയുമ്പോലെ ചുവപ്പു കാണുമ്പോല്‍ എന്താ പറയണ്ടേന്നു എനിക്കറിയില്ല ).. ഗ്രൌന്ട് നിറയെ തെലുങ്കു നടന്‍ ചിരഞ്ജീവി പാട്ടു സീനില്‍ ഇടുമ്പോലെ ഉള്ള വെള്ള പാന്റ്‌സും, കണ്ണദിച്ചു പോണ റ്റൈപ്പ് കളറിലുള്ള ചുവപ്പു ഷര്‍ട്ടും ഇട്ടു ഒരു പത്ത് - ആയിരത്തി അഞ്ഞൂറു ആള്‍ക്കാര്‍ ( വേണേല്‍ ഒരു ആയിരത്തി ഇരുനൂര്‍ ആളെ നിങ്ങല്ക്കു കുറക്കാം) ... എനി വേ, അത്രേം ജനം ഇങനെ ഒരു 5 വരിയിലായി നില്ക്കുകയാണു .... 30 പേരടങ്ങുന്ന 9 ട്രൂപ്പുകള്‍...ഓരൊ ടീമിനും ഓരൊ ട്രൂപ്പ് ലീഡെര്‍സും ഉന്ട്... അവരുടെ ഓരോരുത്തരുടേയും കയ്യില്‍ ഓരൊ വെള്ള കൊടിയുമുന്ട്...

സംഭവത്തിന്റെ ഒരു ഏകദേശ ഐഡിയ എനിക്കു കിട്ടിയെങ്കിലും ഒന്നുറപ്പിക്കാനയി എന്റെ അടുത്തു തന്നെ നിന്നു കാര്യങ്ങല്‍ വീക്ഷിച്ചു കൊന്ടിരുന്ന ബാറ്ബര്‍ ശിവദാസനോടു ചോടിച്ചു... അപ്പൊ നീ ഇതൊന്നും അറിഞ്ഞില്ലേഡെയ്... അങ്ങു തിരുവനന്തപുരത്തു വെച്ചു നടക്കാന്‍ പോവുന്ന DYFI ടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളന്ടിയേര്‍സ് പരേഡ് നടത്തുന്നു..അതിന്റെ റിഹേര്‍സലാണു ചെക്കാ ഇതു... അല്ലാ ..പറഞ്ഞ പോലെ നീ എന്താ രാവിലെ എന്നെ ആക്കാന്‍ ഇറങിയതനോഡേയ്... നിന്റെ കൂട്ടുകാരല്ലേ ആ നിക്കുന്നതില്‍ കൂടുതലും...

അപ്പോഴാണു സത്യത്തില്‍ ഞാനും അതു ശ്രധിച്ചത്... മുന്‍ നിരയിലെ ട്രൂപ്പിന്റെ ലീഡര്‍ മക്കാചി ദേവദാസ് ...ഞങ്ങളുടെ കോസ്മോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ മുന്‍ സെക്രട്ടറി ആണു കക്ഷി... ബധ്ധ വൈരികളായ മത്രുഭൂമി ക്ളബ്ബിന്റെ പരിപാടിക്കു പോയി അടി ഉന്ടായപ്പോല്‍ ഓടിയ മക്കാച്ചി, ഓട്ടത്തിനിടയില്‍ സ്ഥലകാല ബോധം നഷ്ട്ടപെട്ടു 3 മീറ്റര്‍ മാത്രം വീതിയും കഷ്ഠിചു മുട്ടോളം വെള്ളവുമുള്ള 'പുഴുക്ക തോടു' കന്‍ടു കായലാണെന്നു തെറ്റിധരിച്ചു ഇയാന്‍ തോറ്പ്പിനെ പോലെ വെള്ളതിലേക്കു ഡൈവ് ചെയ്തു മൂക്കു ചെന്നു മണ്ണിലിടിചു ഒന്നര ആഴ്ച ആശുപത്രിയില്‍ കിടന്ന മഹത് വ്യക്തി... പോരാതെ പട്ടാളതില്‍ നിന്നും ആദ്യതെ ലീവിനു നാട്ടില്‍ വന്നപ്പോള്‍ അച്ചനെയും അമ്മയെം നോക്കി "മാം കൈസാ ഹൈ" "പാപ കൈസാ ഹൈ" എന്നു ചോധിച്ച മക്കാചി മോഹന്‍ ദാസിന്റെ കുഞ്ഞനുജനുമാനു ഈ താരം.

പാട്ടുകാരന്‍ പന്തളം ബാലന്റെ വീടു തിരുവനന്തപുരതാണെന്നു പറഞ്ഞ ഞങ്ങളുടെ സ്വന്തം പൊട്ടന്‍ ബിജു ആണു രന്ടാമത്തെ ട്രൂപ്പിന്റെ ലീഡര്‍ ... മൂന്നമതെ ട്രൂപ്പിന്റെ ലീഡര്‍ നെ കണ്ടാണു ഞാന്‍ ശെരിക്കും ഞെട്ടിയത്... വേറാരുമല്ല ... കോസ്മോസ് ക്ളബ്ബിന്റെ രോമാന്ചവും, ക്രിക്കറ്റ് ടീമിന്റെ ഒരേയൊരു ജനുവിന്‍ ഫാസ്റ്റ് ബൌളറുമായ ഞന്ടു കാലന്‍ സുനില്‍... ചില വലിയ തറവാടിന്റെ ഒക്കെ പൂമുഖത്തു ആന കൊമ്പുകള്‍ 'ഷോ'ക്കു വെച്ചിരിക്കുന്ന പോലെയുള്ള കാലുകള്‍ , എന്നാല്‍ അതിന്റേതായ യതൊരു വിധ അഹങ്കാരവും അവനില്ലായിരുന്നു എന്നു മാത്രമല്ല മട്ടുള്ളവരെ കളിയാക്കാന്‍ ഇത്രയും ഉല്സാഹമുള്ള മറ്റൊരു വ്യക്തിയും ഞങ്ങള്‍ടെ കൂട്ടത്തില്‍ ഇല്ലയിരുന്നു... പറയുമ്പോള്‍ എല്ലാം പറയണമല്ലൊ... ഓടി വരുമ്പോള്‍ എട്ടു -പത്തു എട്ടു-പത്തു എന്നു കളം വരച്ചാണു എങ്കിലും അവന്റെ ഏറു ഒരു ഒന്നൊന്നര ഏറു ആയിരുന്നു....

അതിനു പുറകില്‍ ഇനിയും കുറേ ട്രൂപ്പുകള്‍ കൂടി ഉണ്ടായിരുന്നു...പുതിയവിള പന്ച്ജായത്തിലെ 9 വാറ്ഡില്‍ നിന്നും ഓരൊ ട്രൂപ്പിനെ വീതം പങ്കെടുപ്പിക്കണമെന്നണത്രെ പോളിറ്റ് ബ്യൂറൊയില്‍ നിന്നുമുള്ള നിര്‍ദേശം എന്നാണു ബാറ്ബര്‍ ശിവദാസനു അറിയാന്‍ കഴിഞ്ഞത്... എനി വേ കാര്യങ്ങല്‍ വളരെ ഭംഗിയായി മുന്നോട്ടു പോവുന്നുണ്ട്... വെയിലുറച്ചു തുടങ്ങിയെങ്കിലും ഉടനെ ഒന്നും നിര്‍ത്താന്‍ ഉദ്ധേശമില്ല എന്നു ട്രയിനിങിനു നേത്രുത്വം കൊടുക്കുന്ന മുന്‍ സുബേദാര്‍ ബാറ്ററി അമക്കി ദിവാകര്‍ജി എന്ന സഖാവിന്റെ മുഖത്തെ നിശ്ചയദാര്‍ഡ്യത്തില്‍ നിന്നും ഉറപ്പയിരുന്നു... എന്തോ...അതേ വികാരമൊന്നും സന്നദ്ധ ഭടന്‍മാരുദെ മുഖതു കണ്ടില്ല...

ഒരേ താളത്തില്‍ ഒരേ മനസ്സോടെ പരേഡ് ചെയ്യേണ്‍ടതിന്റെ ആവശ്യകത ഇടക്കിടെ കുട്ടി സഘാക്കന്‍മാരെ ഒര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു...ദിവാകര്‍ജി പൊതുവെ നാലു കാര്യങ്ങളില്‍ ആയിരുന്നു കൂടുതല്‍ ശ്രധ കൊടുത്തിരിക്കുന്നത്... മുന്നോട്ടു പോവുക, രന്ടു വശങ്ങളിലേക്കും തിരിയുക പിന്നെ നിന്ന നില്പ്പില്‍ നേരെ പുറകിലോട്ടു തിരിഞ്ഞു പരേഡ് ചെയ്യുക... ഏതാന്ടു ഒരു 10 മണി വരെ അതു തുടരുകയുന്ടായി... അടുത്ത ദിവസം മുതല്‍ രാവിലെ 5 മണിക്കു തന്നെ പരേഡ് തുടങുന്നതായിരിക്കും എന്നു പോവുന്നതിനു മുന്പെ എല്ലാവരോടുമായി പറയാന്‍ ദിവാകര്‍ജി മറന്നില്ല...

പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസവും ഞങ്ങളുടെ കൊച്ചു ഗ്രാമം ഉണര്‍ന്നതു ദിവാകര്‍ജിയുടെ കൊലവിളി..സോറി പഠഹധ്വനി കേട്ടായിരുന്നു (അതു തന്നേന്ന്...പരേഡ് സാവ്ധാന്‍ ) ഒരാഴ്ചത്തെ ട്രയിനിങ്ങിനൊടുവില്‍ ജനലക്ഷങ്ങല്‍ ആകമ്ഷയോടെ കാത്തിരുന്ന ആ ദിവസം സമാഗതമായി.... അതെ അന്നാണു കേരളക്കര ഒന്നാകെ ഇളക്കി മറിക്കുന്ന , പുത്തരികന്ടം മൈതാനി ചെങ്കടലാക്കുന്ന ദിവസം... വെളുപ്പിനെ തന്നെ സന്നദ്ധ ഭടന്മാരെ കുത്തി നിറച്ചു കൊടി തോരണങ്ങള്‍ കെട്ടിയ 8 ലൊറികള്‍ തലസ്ഥാന നഗരി ലക്ഷ്യമാക്കി കുതിച്ചു...

ഓവര്‍ ടു പുത്തരികന്ടം മൈതാനി- സ്വന്തം ലേഖകന്‍ ബാര്‍ബര്‍ ശിവദാസന്‍

അങ്ങു വടക്കു കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നുമുല്ല സന്നദ്ധ ഭടന്മാര്‍ ലിക്കര്‍ ഷോപ്പിന്റെ മുന്പില്‍ പോലും കാണാത്ത തരത്തിലുള്ള അച്ചടക്കതോടു കൂടി ഒരമ്മ പെറ്റ മക്കളെ പോലെ പിഴക്കത്ത ചുവടുകലോടെ മുന്നേറുകയാണു... പരേഡിന്റെ എതാന്ടു മധ്യ ഭാഗത്തായി നമ്മുടെ പുതിയവിളയുടെ അഭിമാനങ്ങളായ താരങ്ങലും അടിവെച്ചടിവെച്ചങ്ങനെ നീങ്ങുകയാണ്...റിഹേര്‍സലിലെ അതേ ഓര്‍ഡറില്‍ തന്നെയാണു ഓരൊ ട്രൂപ്പും ... മക്കാചി ദേവദാസ് ആന്ഡ് കൊ. ആദ്യം, ഒരന്ചു മീറ്റര്‍ പിറകിലായി പൊട്ടന്‍ ബിജു ആന്ഡ് കൊ. അതിന്റെ പിറകില്‍ ഞന്ടുകാലനും... ഇടക്കിടെ ട്രൂപ്പ് ലീഡേര്‍സ് തല ഒരു വശത്തേക്കു ചെരിച്ചു റെഡ് സല്യൂട്ടുകള്‍ കൊടുക്കുന്നുന്ടു...

ഹര്ഷാരവങ്ങളേറ്റു വാങി ഒട്ടൊരു തലയെടുപ്പോടെ ഞന്ടു കാലന്‍ സുനില്‍ അങനെ നീങ്ങുമ്പോഴാണു , വരാനുള്ളതു വഴിയില്‍ തങാതെ ഓട്ടോ പിടിച്ചെങ്കിലും വരും എന്നു പറയുമ്പോലെ അതു സംഭവിച്ചത്... മുന്നിലത്തെ ട്രൂപ്പ് എന്തോ ഒരു കമാന്റ് കെട്ടതും 100 കിലോമീറ്റര്‍ വേഗതയില്‍ പൊയി കൊന്ടിരുന്ന കാറിനെ പുറകില്‍ നിന്നും രജനികാന്ത് ഒറ്റ കൈ കൊന്ടു പിടിച്ച പോലെ ഒരു നില്പ്പായിരുന്നു.... ദിവാകര്‍ജി പഠിപ്പിച്ച പാഠങ്ങളില്‍ ഒന്നും തന്നെ പരേഡ് ഒറ്റയടിക്കു നിര്‍ത്തുന്ന കമാന്റുകള്‍ ഉള്ളതായി ഓര്‍ക്കുന്നില്ല... ഒന്നന്താളിച്ച സുനില്‍ തിരിഞ്ഞു നോക്കി... സുനാമി തിര പോലെ പാഞ്ഞു വരുന്ന സ്വന്തം ട്രൂപ്പിലെ സന്നധ്ധ ഭടന്മാരെ ആണു കന്ടതു...അതിനു പിറകെ മല പോലെ വരുന്ന അനേകായിരങ്ങള്‍ വേറേയും... പിന്നെ കേട്ടതു ദിഗന്തങ്ങള്‍ മുഴങ്ങുമാറൊരു ഗര്‍ജ്ജനമായിരുന്നു.... "പീച്ചെ മൂട്ടിന്റേയുമ്" "ബായെ മൂട്ടിന്റേയുമ്" അതെ ടോണില്‍ ഒരലക്കു " അയ്യോ......... നില്ല്ല്ലല് !!!!!!


വാല്‍കഷ്ണം : ആ ഗര്‍ജ്ജനതിന്റെ ഞെട്ടലില്‍ അങ്ങു തമ്പാനൂരിലെ ഒരു മര കൊമ്പില്‍ വിശ്രമിക്കുകയായിരുന്ന ഒരു കാക്ക അപ്പി ഇട്ടു എന്നാണു പറയപെടുന്നത്....

Sunday, April 1, 2007

ഗിരീഷും , പിന്നെയാ 5 മുട്ടകളും

വിശാല മനസ്കന്റെ മുട്ട കഥ വായിച്ച അന്നു മുതല്‍ വിചാരിക്കുന്നതാണു ഈ കഥ എഴുതണമെന്ന്... എന്തു കൊന്ടോ ഇപ്പൊഴാണു അതിനുള്ള ഒരു മൂഡ് ശെരിയായി വന്നത്

പതിവു പോലെ , എയറ്പോറ്ട്ടില്‍ നിന്നും വീട്ടിലെക്കുള്ള ഒരു യാത്രയില്‍ ആണു ഈ കഥയും ഞന്‍ കേട്ടതു ... പതിവു പോലെ എന്നു പറഞ്ഞതു , ആഴ്ച തോറും ഞാന്‍ കുവൈറ്റില്‍ നിന്നും നാട്ടില്‍ പൊവാറുന്ടു എന്ന അര്‍ഥത്തില്‍ അല്ല . എന്നെ എല്ലാ തവണയും റിസീവു ചെയ്യാന്‍ വരുന്നതു എന്റെ ഉറ്റ ചങ്ങാതിയായ ഇഞ്ജി ജയന്‍ ആണു ( ഇഞ്ജി കുടുംബ പേരാണു, അവന്റെ അച്ചന്‍ ഇഞ്ജി ദാസ്). എന്നെ കന്ടാല്‍ ആദ്യം അവന്‍ പറയുക, അളിയാ നീ പെട്ടെന്നു വാ കുറേ കാസെറ്റ് ( ആരെയെങ്കിലും പട്ടിയുള്ള കഥകളും അപവാദങ്ങളും ) ഉന്ടു. നിന്നോടു പറഞ്ഞില്ലെങ്കില്‍ എനിക്കൊരു സമാധാനമില്ല എന്നാണു. അങ്ങനെയാണു ആ യാത്രയിലും പതിവു പോലെ ജയന്‍ ആ കസെറ്റ് ഇട്ടത്

ജയന്റെ കാസ്സെറ്റുകള്‍ക്ക് ഒരു പ്രത്യേകത ഉന്ടു...അതൊരു ക്രമത്തില്‍ ആയിരിക്കും വരിക... നമ്മുടെ ഗ്യാങ്ങില്‍ ഉള്ളവര്‍ക്കിട്ടു ആദ്യം , കരക്കാര്‍ക്കുള്ളത് പിന്നീട്...അങനെയാനതിന്റെ ഒരു പോക്ക് ... എങ്ങനെ ആയാലും തിരുവനന്തപുരത്തു നിന്നും വീട്ടില്‍ വരെയുള്ള 3 മണിക്കൂര്‍ സംഭവബഹുലമായിരിക്കും ... അന്നാദ്യം ജയന്‍ ഇട്ടതു ഗിരീഷിന്റെ കസെറ്റ് ആയിരുന്നു...

നായകന്‍ ഗിരീഷിനെ കുരിച്ചു രന്ടു വാക്ക്... സുമുഖന്‍ , സുന്ദരന്‍ , 25 വയസ്സുള്ള വിവാഹിതന്‍ . പ്രത്യേകിച്ചു വേലയും കൂലിയുമില്ല, വെളുപ്പിനെ 5 മനിക്കു എഴുന്നേല്‍ക്കും , 6 മണിക്കു ഷട്ടില്‍ കളി തുടങ്ങും , 8 മണിക്കു ബ്രേക്ക്ഫാസ്റ്റ്, 9.30 വരെ സ്കൂളില്‍ പൊവുന്ന ശിദുകലുദെ (പെങ്കുട്ടികലുടെ നാടന്‍ വിളിപ്പേര്‍ ) സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കല്‍ , അവരുടെ ഗുണ നിലവാരമനുസരിച്ചു മാര്‍ക്കിടല്‍ ...10 മുതല്‍ പന്നി മലത്തു , 25 പൈസക്കു കീച്ചു, ഫ്ലാഷ് തുടങിയ മുന്തിയ ഇനം ചീട്ടു കളികളും , വീട്ടില്‍ നിന്നും അടിച്ചു മാറ്റിയ കാശു തീര്‍ന്നാല്‍ ഉടന്‍ ആടയാഭരണങ്ങളണിഞ്ഞ്, ഭാഗ്യം ഉന്ടെങ്കില്‍ കിരീടവും ചെങ്കോലും വരെ നേടാന്‍ സധിക്കുന്ന 28 കളിയിലേക്കും സ്വിച്ച് ചെയ്യുന്നതായിരിക്കും . 1 മണിക്കു ഊണു, 2 മണിക്കു സ്കൂളില്‍ ബെല്‍ അടിച്ചാല്‍ രാവിലത്തെ ക്ഷീണം മാറ്റാനയി ഒരല്പം നേരം നടുവ് നിവര്‍ക്കും .... ക്രിത്യം 4 മണിക്കു സ്കൂള്‍ വിടുമ്ബൊഴേക്കും കുളിച്ചു ഫ്രെഷ് ആയി സ്കൂള്‍ ജംഗ്ഷ്നില്‍ പോയി കുട്ടികല്‍ എല്ലാം ക്രിത്യമായി ടൂഷന്‍ പൊവുന്നുന്ടൊ എന്നുറപ്പാക്കിയതിനു ശേഷം 5 മനിയോടെ പുതിയവിള സ്റ്റേഡിയത്തില്‍ ക്രിക്കെറ്റ് കളിക്കന്‍ ഇറങ്ങുക എന്നിങനെയാണു ഗിരീഷിന്റെ ടെയിലി റുട്ടീന്‍ ...

കഥയിലേക്കു കടക്കുന്നതിനു മുന്പു പ്രീയ വായനക്കാരൊടു ഒരു കാര്യം കൂടി ... മേല്പ്പറഞ്ഞ കലാ കായിക പരിപാടികളില്‍ ഒക്കെ തന്നെ ഈ കഥാക്രിത്തും ഒരു കാലത്തു പങ്കെദുത്തിട്ടുള്ളതിനാല്‍ , ഇതിലെ നായകനെ ഏതെങ്കിലും അവസരതില്‍ നിങ്ങള്‍ തിരിച്ചറിയുകയൊ കന്ടു മുട്ടുകയൊ ചെയ്താല്‍ ആ പാവത്തിനെ മാത്രമായി ക്രൂശിക്കരുത് ...

ഓവര്‍ ടു ഇന്ചി ജയന്,

സമയം രാവിലെ 8 മണി, ആസ് യുഷ്വല്‍ അന്നും ജയന്‍ പതിവു സന്ദര്ശനത്തിനായി ഗിരീഷിന്റെ ഭവനതിങ്കല്‍ എത്തിയതായിരുന്നു... നേരറിയാനും നേരത്തെ അറിയാനുമായി ദേശാഭിമാനി പത്രവുമായുള്ള മല്പിടുത്തത്തിനിടയിലും ജയന്‍ കന്ടു ഗിരീഷ് ഷട്ടില്‍ കളി കഴിഞ്ഞു വരുന്നതും കുളിക്കാന്‍ പോവുന്നതും ഒക്കെ... അധികം താമസിയാതെ തന്നെ അര ഇന്ച് ഘനത്തില്‍ പുട്ടി ഇട്ടു അതിന്റെ മുകളില്‍ പൌടറും പൂശി ഗിരീഷും ഉപവിഷ്ടനായി... മുഖം പോലും കഴുകാതെ കിടക്കയില്‍
നിന്നും എഷുന്നേറ്റപാടെ വന്നിരിക്കുന്ന ജയനെ നോക്കി ഒരു പുച്ചം കലറ്ന്ന ചിരി പാസാക്കിയിട്ടു റ്റീപ്പൊയില്‍ കിടന്ന ‘മ’പ്രസിധ്ധീകരണങ്ങളില്‍ ഒന്നെടുത്തു അലസമായി മറിച്ചു നോക്കി കൊന്ടിരുന്നു...


ഈ സമയം ഗിരീഷിന്റെ വീട്ടിലെ വികാരം നമ്പര്‍ -2 കൊചുമോന്‍ കൊളേജില്‍ പോവാന്‍ തയ്യാറായി വന്നു... ഗിരീഷിന്റെ അമ്മ ഉടന്‍ തന്നെ ഒരു പാത്രത്തില്‍ ചൂടു ചോറു കൊന്ടു വെച്ചു, അടുത്ത വരവിനു അച്ചാറും മോരും പിന്നെ ഒരു മുട്ട പൊരിച്ചതും ടേബിളില്‍ നിരത്തി . നിനക്കും കൂടി എടുക്കട്ടെട വലിയമോനെ..അമ്മ ചോദിച്ചു... കൊച്ചുമോന്‍ കഴിച്ചിട്ടു പോട്ടെ..അതു കഴിഞ്ഞു മതി..... കൊച്ചുമോന്‍ കഴിച്ചിട്ടു പോയതും അമ്മ ഒരു പാത്രത്തില്‍ ചോറു കൊന്ടുവെച്ചു പിന്നെ മോരു കറിയും ചമ്മന്തിയും എത്തി... എന്നിട്ടു അമ്മ അടുക്കളയിലെക്കു പോയി... ജയന്‍ പത്രം വായന കഴിഞ്ഞു നോക്കുമ്പോഴും ഗിരീഷ് മംഗളം വായിച്ചു കൊന്ടു തന്നെ ഇരിക്കുകയാണ്... ടാ, നീ കഴിക്കുന്നില്ലേ ? ഇല്ലാ, ഒരു സാധനം കൂടി വരാനുന്ട്... സംഭാഷണം ഇത്രയുമായപ്പൊല്‍ അമ്മ അടുക്കളയില്‍ നിന്നും വന്നു... നീ എന്താ കഴിക്കത്തെ ? അതു പിന്നെ, അമ്മേ മുട്ട എവിടെ ? മുട്ടയോ ? ആകെ കൂടി ഇവിടെ ഒരു മുട്ടയേ ഉന്ടായിരുന്നുള്ളു...അതു കൊച്ചുമൊനു പൊരിച്ചു കൊടുത്തതു നീ കന്ടില്ലെ ? അതെന്താ ഇവിടെ മുട്ടയില്ലാത്തതു...ഞന്‍ ഒന്നു നോക്കട്ടെ..ഗിരീഷ് അടുക്കളയിലെക്കു പാഞ്ഞു...ഒപ്പം ജയനും ...അടുക്കളയില്‍ കയറിയ ഗിരീഷ് സ്തമ്ഭിച്ചു നിന്നു...അവിടെ അതാ ഷെല്‍ഫില്‍ നക്ഷത്രം പോലെ 5 മുട്ടകള്‍ ...


ഓഹൊ..അപ്പൊ ഒരു പന്തിയില്‍ രന്ടു വിളമ്പോ ? കൊച്ചുമൊനു മുട്ടയുന്ടു, എനിക്കില്ലാ...എനിക്കെന്താ വരുമാനമില്ലാത്ത കൊന്ടാണൊ മുട്ടയില്ലാത്തതു...??? അല്ലെങ്കിലും എനിക്കറിയാം ഇവിടെ എനിക്കും കൊച്ചുമോനും രന്ടു സ്റ്റാറ്റസ് ആണു... അവനു 2 മുട്ട കൊടുക്കുമ്പോള്‍ എനിക്കൊന്നേ തരു... എന്താ ഞന്‍ നിങലുദെ മകനല്ലേ ? ... ഇന്നിതിനു ഒരു തീരുമാനം ഉന്ടാവണം ... എടാ ജയാ നീ ആ പാത്രം ഇങ്ങെടുത്തെ... എല്ലാ മുട്ടയും ഒരുമിച്ചു ഞാന്‍ ഇന്നു പൊരിക്കും ...കൂടെ നിന്നാല്‍ പ്രയോജനം ഉന്ടാവുമെന്നു മനസ്സിലായ ജയന്‍ അപ്പൊള്‍ തന്നെ ആദ്യം കന്ട പാത്രം തന്നെ എടുത്തു...

ഇതിനോടകം സമനില കൈവന്നിരുന്ന അമ്മ പറഞ്ഞു... ടാ വലിയമോനെ, ഇന്നുച്ചക്കു മുട്ടകറിയാണു വെക്കുന്നതു..അതു കൊന്ടാ നിനക്കു രാവിലെ മുട്ട പൊരിച്ചു തരാഞ്ഞതു...എനിക്കൊന്നും കെള്ക്കന്ട, ഇന്നു ഞന്‍ ഇതെല്ലാം കഴിക്കും , പറഞ്ഞു കൊന്ടു ഗിരീഷ് മുട്ട പൊട്ടിക്കാനായി ആദ്യം കയ്യില്‍ തടഞ്ഞ വെട്ടു കത്തി തന്നെ എടുത്തു...ജയന്‍ പ്രോല്സാഹിപ്പിച്ചു...പൊട്ടിക്കെടാ പൊട്ടിചൊഴിയെടാ..ഇനി വൈകിക്കന്ട... പിന്നെ ഒന്നും ചിന്തിച്ചില്ല, ഗിരീഷ് മുട്ടയെ ലക്ഷ്യമാക്കി വെട്ടുകത്തി ആഞ്ഞു വീശി... ജയന്റെ മനസ്സില്‍ മുട്ട ഓമ്ളെറ്റുകള്‍ പീലി വിടറ്ത്തി ആടി.....

ആരൊ പുറകില്‍ നിന്നും പിടിച്ച പോലെ ഗിരീഷിന്റെ വെട്ടു പാതി വഴിയില്‍ നിന്നു... എന്തു പട്ടിയെടാ.. KPAC-ടെ ചിഹ്ന്നം പോലെ നില്ക്കുന്ന ഗിരീഷിനെ നോക്കി നിരാശനായ ജയന്‍ ചോദിച്ചു... വേന് ടാ..എനിക്കൊന്നും വേന് ടാ...ഈ വീട്ടിലെ ഒന്നും വേന് ടാ... മുറിയിലേക്കു പോയ ഗിരീഷ് തിരിച്ചു വരുമ്പോല്‍ കൈ നിറയെ രന്ടിന്റേം അന്ചിന്റെം നോട്ടുകള്‍ ഉന്ടായിരുന്നു..നേരെ പോയി സൈക്കിള്‍ എടുത്തു തിരിഞ്ഞു നിന്നു ജയനോടു ചൊദിച്ചു, നീ വരുന്നൊ ?? ഒരു തീരുമാനം എടുക്കാന്‍ ജയനു ഒരു നിമിഷം പോലും വേന്ടി വന്നില്ല...

മഹേശ്വരി ഹോട്ടലില്‍ നിന്നും 8 പൊറോട്ടയും ബീഫും കഴിച്ചു തിരിച്ചു വരുമ്പോള്‍ പോലും കമാന്നൊരക്ഷരം ഗിരീഷ് പറഞ്ഞില്ല... DYFI ടെ ബക്കറ്റ് പിരിവിന്റെ കാശിനാണു കഴിച്ചതു എന്നറിയവുന്ന കൊന്ടു ജയനൊട്ടു ചോദിച്ചതുമില്ല...രന്ടു പേരും നേരെ ചെന്നിറങ്ങിയതു ചീട്ടുകളി കോമ്പ്ലക്സിലെക്കാണ്... കേള്ക്കുമ്പൊല്‍ ഞെട്ടന്ട.. വിശാലമായ ഒരു പറങ്കിമാവിന്റെ ചുവട്ടിലാണു കളി സ്തലം (കോമ്പ്ലക്സ്) ... 11 മണി വരെ പന്നി മലത്തും അതിനു ശേഷം 28 കളിയും ആരമ്ഭിച്ചു... ഒരു മണി ആയപ്പൊള്‍ മുതല്‍ കളിക്കാര്‍ ഓരോരുത്തരായി തിരിച്ചു വരുമ്ബൊല്‍ സീറ്റു മടക്കി തരണം എന്ന ഉറപ്പില്‍ ഭാവിയുടെ വാഗ്ദാനങ്ങളായ ജൂനിയര്‍ താരങ്ങള്ക്കു കയിമാറി... മണി രന്ടായിട്ടും ഗിരീഷിനു മാത്രം അനക്കമില്ല... ജയന്‍ തിരിച്ചെത്തുമ്പൊഴും ഗിരീഷ് അവിടെ തന്നെയുന്ടു...നീ കഴിക്കാന്‍ പോണില്ലെടാ ? നിന്റെ അമ്മ അന്വേഷിക്കുന്നുന്ടു... രൂക്ഷമായ ഒരു നോട്ടം മാറ്റ്റമയിരുന്നു മറുപദ്ട്... ജയന്‍ പിന്നെ ഒന്നും മിന്ടിയില്ല...

സ്കൂള്‍ വിട്ടു കുട്ടികള്‍ വന്നു തുടങ്ങിയതോടെ ചീട്ടു കളി അവസാനിപ്പിചു സംഘം ഗ്രൌന്ടിന്റെ ഭാഗത്തേക്കു നീങി ക്രിക്കറ്റ് കളിക്കു മുന്നോടിയായി വാമ്-അപ് തുടങ്ങി... വിശപ്പിന്റെ വിളി ഗിരീഷിന്റെ മുഖത്തു പ്രകടമായിരുന്നെങ്കിലും ഒരു നിശ്ചയദാറ്ട്യവും ജയന്‍ അവനില്‍ മിന്നി മറയുന്നതു കന്ടു...ചൊവ്വാഴ്ച ആയതു കൊന്ടു പതിവിലും നെരതെ തന്നെ അന്നു കളി അവസാനിച്ചു ( ചൊവ്വ , വെള്ളി ദിനങ്ങളില്‍ അമ്പലത്തില്‍ ദീപാരധന തൊഴാന്‍ പൊവുന്ന പെണ്‍ കിടാങ്ങലെ സുരക്ഷിതരായി കൊന്ടു പോയി തിരിചെത്തിക്കുക എന്നതു ഒരു അവകാശമായി കന്ടു അന്നും ഇന്നും നിറ്വ്വഹിച്ചു പോരുന്നു)

നേരം സന്ധ്യ ആയതോടു കൂടി ഗിരീഷിന്റെ അമ്മക്കു അപകടം മണത്തു ... വലിയമോനെ , കൊച്ചുമോനെ എന്നുള്ള പതിവു വിളി അല്പ്പം ഉറക്കെ തന്നെ അന്നു തുടങ്ങി... കഥാനായകന്‍ പക്ഷെ ഈ വിളി ഗൌനിച്ചതെ ഇല്ല... മൂന്നാമത്തെ വിളിയോടെ വികാരം നമ്പര്‍ -2 കൊച്ചുമോന്‍ വീട്ടിലേക്കു പോയി... പിന്നെ വിളി വലിയമോനേന്നു മാത്രമായി..ജയന്‍ നിറ്ബന്ദിച്ചു..വീട്ടില്‍ പോടാ... നീ ആരോടാ പിണങി ഇരിക്കുന്നതു... വേണേല്‍ ഞാനും കൂടെ വരാം ...അങ്ങനെ എല്ലാവരും കൂടി നിറ്ബന്ധിച്ചു ഗിരീഷിനെ ഉന്തി തള്ളി ഒരു വിധം വീട്ടിലെത്തിച്ചു....

ടാ വലിയമോനേ... മാമി വന്നിട്ടുന്ടു... നേരം സന്ധ്യായി ..നീ മാമിയെ കുടുമ്ബതോട്ടു ഒന്നു വിട്ടെക്കെട...എന്നെ കൊന്ടൊക്കത്തില്ല..കൊച്ചുമോനൊടു പറ....ഗിരീഷ് തുറന്നടിച്ചു... അവനോടു പറഞ്ഞപ്പൊ നിന്നോടു പറയാന്‍ പറഞ്ഞു...2 ആമ്പിള്ളേര്‍ ഉന്ടെന്നു പരഞ്ഞിട്ടെന്താ...ഒരു പ്രയോജനവുമില്ല.... ടീ...നീ കിടന്നെന്തിനാ ബഹളം വെക്കുന്നെ...ഞാന്‍ തന്നെ കൊന്ടു വിടാം ...കളക്റ്റര്‍ ഉദ്യോഗം കഴിഞ്ഞു വന്നതല്ലെ രന്ടും ..ക്ഷീനം കാണും ...ഞാന്‍ തന്നെ പോവാം ...അകത്തു നിന്നും ഗിരീഷിന്റെ അച്ചന്‍ പറഞ്ഞു... ജയന്‍ ഉടന്‍ തന്നെ ഗിരീഷിനെ മാറ്റി നിര്‍ത്തി ചൊദിച്ചു , നിനക്കൊക്കെ നാണമില്ലെടാ... നിന്റെ അച്ചന്‍ ജൊലി കഴിഞു വന്നതാ... ഒരു റെസ്റ്റ് കൊടുക്കെടാ...വേണേല്‍ നിന്റെ കൂടെ ഞാനും വരാം ... ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമല്ലാ ഉള്ളു...

അങ്ങനെ ഗിരീഷ് ഏതാന്ടു 50 മീറ്റര്‍ മാമിയെക്കാള്‍ മുന്പില്, നടുക്കു ജയനുമായി യാത്ര ആരമ്ഭിച്ചു...ഗബ്റിയൊ സലാസി മാരത്തൊണ്‍ നടക്കുന്ന പൊലെ ഗിരീഷ് പാഞ്ഞു നീങ്ങുകയാണു..ജയന്‍ ഓടി ഗിരീഷിന്റെ അടുക്കല്‍ എത്തി...എടാ..ആ പാവം മാമി ക്കു നിന്റെ പോലെ സ്പീടില്‍ നദക്കാന്‍ പറ്റുമൊ..പതുക്കെ നടക്കെടാ...ആരു കേള്ക്കാന്‍ ... ഗിരീഷ് ഇതൊന്നും ശ്രധിക്കുന്നതേ ഇല്ല എന്നു മാത്രമല്ല എന്തൊക്കെയോ തനിയേ പറയുന്നുമുന്ടു ...ജയന്‍ ചെവി വട്ടം പിടിച്ചു...

ഹ്മ്മ്മം ​മാമിയെ കൊന്ടു വിടാന്‍ ഞാന്‍ ...മുട്ട ഒമ്ലെറ്റ് കൊച്ചുമൊനു...
മെടിക്കല്‍ സ്റ്റോറില്‍ പോവാന്‍ ഞാന്‍ , മുട്ട ഒമ്ലെറ്റ് കൊച്ചുമൊന്‍ ... പിണ്ണാക്കു മേടിക്കാന്‍ പോവാന്‍ ഞാന്‍ , മുട്ട ഒമ്ലെറ്റ് കൊച്ചുമൊനു ...
എവിടുത്തെ ന്യായമാ ഇതു...???

രാവിലെ 8.30 നു നടന്ന മുട്ട പ്രശ്നം 12 മണിക്കൂറിനു ശെഷവും ഗിരീഷിന്റെ മനസ്സില്‍ ഒരു തീക്കനലായി എരിയുകയാണെന്നും അതവനെ മാനസികമായി അലട്ടുന്നുന്ടെന്നു തിരിചറിഞ്ഞ ജയന്‍ തരിച്ചിരുന്നു പോയി...

അടുത്ത പ്രഭാതം ...സമയം 8 മണി, ആസ് യുഷ്വല്‍ അന്നും ജയന്‍ പതിവു സന്ദറ്ശനത്തിനായി ഗിരീഷിന്റെ ഭവനതിങ്കല്‍ എത്തി... നേരറിയാനും നേരത്തെ അറിയാനുമായി പത്രം എടുത്തു... അപ്പൊഴാണു ജയന്‍ അതു ശ്രധ്ധിച്ചതു .. നടുവിനു കയി കുത്തി ഇരുന്നു ഇടിയപ്പതിനു മാവു കുഴക്കുന്ന ഗിരീഷിന്റെ അമ്മയെ...എന്തിനാ നടുവിനു വേദനയായിട്ടു ഇതൊക്കെ ചെയ്യുന്നതു...ഇവന്മാരെന്ത ഇടിയപ്പമെ കഴിക്കുള്ളൊ ??? പൊയി പണി നോക്കാന്‍ പറയെന്നു...

ഗിരീഷിന്റെ അമ്മയുടെ മറുപടി ദയനീയമായിട്ടരുന്നു ..പോടാ ചെറുക്കാ... നിനക്കങ്ങനെ പറയാം ...ഇന്നു രാവിലെ ഇടിയപ്പവും 3 മുട്ടയും റോസ്റ്റ് ചെയ്തു കൊടുക്കാന്നു പറഞ്ഞ ഇന്നലെ കൊമ്പ്രമൈസാക്കി രാത്രി ഗിരീഷ് അത്താഴം കഴിച്ചതു...