Sunday, April 1, 2007

ഗിരീഷും , പിന്നെയാ 5 മുട്ടകളും

വിശാല മനസ്കന്റെ മുട്ട കഥ വായിച്ച അന്നു മുതല്‍ വിചാരിക്കുന്നതാണു ഈ കഥ എഴുതണമെന്ന്... എന്തു കൊന്ടോ ഇപ്പൊഴാണു അതിനുള്ള ഒരു മൂഡ് ശെരിയായി വന്നത്

പതിവു പോലെ , എയറ്പോറ്ട്ടില്‍ നിന്നും വീട്ടിലെക്കുള്ള ഒരു യാത്രയില്‍ ആണു ഈ കഥയും ഞന്‍ കേട്ടതു ... പതിവു പോലെ എന്നു പറഞ്ഞതു , ആഴ്ച തോറും ഞാന്‍ കുവൈറ്റില്‍ നിന്നും നാട്ടില്‍ പൊവാറുന്ടു എന്ന അര്‍ഥത്തില്‍ അല്ല . എന്നെ എല്ലാ തവണയും റിസീവു ചെയ്യാന്‍ വരുന്നതു എന്റെ ഉറ്റ ചങ്ങാതിയായ ഇഞ്ജി ജയന്‍ ആണു ( ഇഞ്ജി കുടുംബ പേരാണു, അവന്റെ അച്ചന്‍ ഇഞ്ജി ദാസ്). എന്നെ കന്ടാല്‍ ആദ്യം അവന്‍ പറയുക, അളിയാ നീ പെട്ടെന്നു വാ കുറേ കാസെറ്റ് ( ആരെയെങ്കിലും പട്ടിയുള്ള കഥകളും അപവാദങ്ങളും ) ഉന്ടു. നിന്നോടു പറഞ്ഞില്ലെങ്കില്‍ എനിക്കൊരു സമാധാനമില്ല എന്നാണു. അങ്ങനെയാണു ആ യാത്രയിലും പതിവു പോലെ ജയന്‍ ആ കസെറ്റ് ഇട്ടത്

ജയന്റെ കാസ്സെറ്റുകള്‍ക്ക് ഒരു പ്രത്യേകത ഉന്ടു...അതൊരു ക്രമത്തില്‍ ആയിരിക്കും വരിക... നമ്മുടെ ഗ്യാങ്ങില്‍ ഉള്ളവര്‍ക്കിട്ടു ആദ്യം , കരക്കാര്‍ക്കുള്ളത് പിന്നീട്...അങനെയാനതിന്റെ ഒരു പോക്ക് ... എങ്ങനെ ആയാലും തിരുവനന്തപുരത്തു നിന്നും വീട്ടില്‍ വരെയുള്ള 3 മണിക്കൂര്‍ സംഭവബഹുലമായിരിക്കും ... അന്നാദ്യം ജയന്‍ ഇട്ടതു ഗിരീഷിന്റെ കസെറ്റ് ആയിരുന്നു...

നായകന്‍ ഗിരീഷിനെ കുരിച്ചു രന്ടു വാക്ക്... സുമുഖന്‍ , സുന്ദരന്‍ , 25 വയസ്സുള്ള വിവാഹിതന്‍ . പ്രത്യേകിച്ചു വേലയും കൂലിയുമില്ല, വെളുപ്പിനെ 5 മനിക്കു എഴുന്നേല്‍ക്കും , 6 മണിക്കു ഷട്ടില്‍ കളി തുടങ്ങും , 8 മണിക്കു ബ്രേക്ക്ഫാസ്റ്റ്, 9.30 വരെ സ്കൂളില്‍ പൊവുന്ന ശിദുകലുദെ (പെങ്കുട്ടികലുടെ നാടന്‍ വിളിപ്പേര്‍ ) സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കല്‍ , അവരുടെ ഗുണ നിലവാരമനുസരിച്ചു മാര്‍ക്കിടല്‍ ...10 മുതല്‍ പന്നി മലത്തു , 25 പൈസക്കു കീച്ചു, ഫ്ലാഷ് തുടങിയ മുന്തിയ ഇനം ചീട്ടു കളികളും , വീട്ടില്‍ നിന്നും അടിച്ചു മാറ്റിയ കാശു തീര്‍ന്നാല്‍ ഉടന്‍ ആടയാഭരണങ്ങളണിഞ്ഞ്, ഭാഗ്യം ഉന്ടെങ്കില്‍ കിരീടവും ചെങ്കോലും വരെ നേടാന്‍ സധിക്കുന്ന 28 കളിയിലേക്കും സ്വിച്ച് ചെയ്യുന്നതായിരിക്കും . 1 മണിക്കു ഊണു, 2 മണിക്കു സ്കൂളില്‍ ബെല്‍ അടിച്ചാല്‍ രാവിലത്തെ ക്ഷീണം മാറ്റാനയി ഒരല്പം നേരം നടുവ് നിവര്‍ക്കും .... ക്രിത്യം 4 മണിക്കു സ്കൂള്‍ വിടുമ്ബൊഴേക്കും കുളിച്ചു ഫ്രെഷ് ആയി സ്കൂള്‍ ജംഗ്ഷ്നില്‍ പോയി കുട്ടികല്‍ എല്ലാം ക്രിത്യമായി ടൂഷന്‍ പൊവുന്നുന്ടൊ എന്നുറപ്പാക്കിയതിനു ശേഷം 5 മനിയോടെ പുതിയവിള സ്റ്റേഡിയത്തില്‍ ക്രിക്കെറ്റ് കളിക്കന്‍ ഇറങ്ങുക എന്നിങനെയാണു ഗിരീഷിന്റെ ടെയിലി റുട്ടീന്‍ ...

കഥയിലേക്കു കടക്കുന്നതിനു മുന്പു പ്രീയ വായനക്കാരൊടു ഒരു കാര്യം കൂടി ... മേല്പ്പറഞ്ഞ കലാ കായിക പരിപാടികളില്‍ ഒക്കെ തന്നെ ഈ കഥാക്രിത്തും ഒരു കാലത്തു പങ്കെദുത്തിട്ടുള്ളതിനാല്‍ , ഇതിലെ നായകനെ ഏതെങ്കിലും അവസരതില്‍ നിങ്ങള്‍ തിരിച്ചറിയുകയൊ കന്ടു മുട്ടുകയൊ ചെയ്താല്‍ ആ പാവത്തിനെ മാത്രമായി ക്രൂശിക്കരുത് ...

ഓവര്‍ ടു ഇന്ചി ജയന്,

സമയം രാവിലെ 8 മണി, ആസ് യുഷ്വല്‍ അന്നും ജയന്‍ പതിവു സന്ദര്ശനത്തിനായി ഗിരീഷിന്റെ ഭവനതിങ്കല്‍ എത്തിയതായിരുന്നു... നേരറിയാനും നേരത്തെ അറിയാനുമായി ദേശാഭിമാനി പത്രവുമായുള്ള മല്പിടുത്തത്തിനിടയിലും ജയന്‍ കന്ടു ഗിരീഷ് ഷട്ടില്‍ കളി കഴിഞ്ഞു വരുന്നതും കുളിക്കാന്‍ പോവുന്നതും ഒക്കെ... അധികം താമസിയാതെ തന്നെ അര ഇന്ച് ഘനത്തില്‍ പുട്ടി ഇട്ടു അതിന്റെ മുകളില്‍ പൌടറും പൂശി ഗിരീഷും ഉപവിഷ്ടനായി... മുഖം പോലും കഴുകാതെ കിടക്കയില്‍
നിന്നും എഷുന്നേറ്റപാടെ വന്നിരിക്കുന്ന ജയനെ നോക്കി ഒരു പുച്ചം കലറ്ന്ന ചിരി പാസാക്കിയിട്ടു റ്റീപ്പൊയില്‍ കിടന്ന ‘മ’പ്രസിധ്ധീകരണങ്ങളില്‍ ഒന്നെടുത്തു അലസമായി മറിച്ചു നോക്കി കൊന്ടിരുന്നു...


ഈ സമയം ഗിരീഷിന്റെ വീട്ടിലെ വികാരം നമ്പര്‍ -2 കൊചുമോന്‍ കൊളേജില്‍ പോവാന്‍ തയ്യാറായി വന്നു... ഗിരീഷിന്റെ അമ്മ ഉടന്‍ തന്നെ ഒരു പാത്രത്തില്‍ ചൂടു ചോറു കൊന്ടു വെച്ചു, അടുത്ത വരവിനു അച്ചാറും മോരും പിന്നെ ഒരു മുട്ട പൊരിച്ചതും ടേബിളില്‍ നിരത്തി . നിനക്കും കൂടി എടുക്കട്ടെട വലിയമോനെ..അമ്മ ചോദിച്ചു... കൊച്ചുമോന്‍ കഴിച്ചിട്ടു പോട്ടെ..അതു കഴിഞ്ഞു മതി..... കൊച്ചുമോന്‍ കഴിച്ചിട്ടു പോയതും അമ്മ ഒരു പാത്രത്തില്‍ ചോറു കൊന്ടുവെച്ചു പിന്നെ മോരു കറിയും ചമ്മന്തിയും എത്തി... എന്നിട്ടു അമ്മ അടുക്കളയിലെക്കു പോയി... ജയന്‍ പത്രം വായന കഴിഞ്ഞു നോക്കുമ്പോഴും ഗിരീഷ് മംഗളം വായിച്ചു കൊന്ടു തന്നെ ഇരിക്കുകയാണ്... ടാ, നീ കഴിക്കുന്നില്ലേ ? ഇല്ലാ, ഒരു സാധനം കൂടി വരാനുന്ട്... സംഭാഷണം ഇത്രയുമായപ്പൊല്‍ അമ്മ അടുക്കളയില്‍ നിന്നും വന്നു... നീ എന്താ കഴിക്കത്തെ ? അതു പിന്നെ, അമ്മേ മുട്ട എവിടെ ? മുട്ടയോ ? ആകെ കൂടി ഇവിടെ ഒരു മുട്ടയേ ഉന്ടായിരുന്നുള്ളു...അതു കൊച്ചുമൊനു പൊരിച്ചു കൊടുത്തതു നീ കന്ടില്ലെ ? അതെന്താ ഇവിടെ മുട്ടയില്ലാത്തതു...ഞന്‍ ഒന്നു നോക്കട്ടെ..ഗിരീഷ് അടുക്കളയിലെക്കു പാഞ്ഞു...ഒപ്പം ജയനും ...അടുക്കളയില്‍ കയറിയ ഗിരീഷ് സ്തമ്ഭിച്ചു നിന്നു...അവിടെ അതാ ഷെല്‍ഫില്‍ നക്ഷത്രം പോലെ 5 മുട്ടകള്‍ ...


ഓഹൊ..അപ്പൊ ഒരു പന്തിയില്‍ രന്ടു വിളമ്പോ ? കൊച്ചുമൊനു മുട്ടയുന്ടു, എനിക്കില്ലാ...എനിക്കെന്താ വരുമാനമില്ലാത്ത കൊന്ടാണൊ മുട്ടയില്ലാത്തതു...??? അല്ലെങ്കിലും എനിക്കറിയാം ഇവിടെ എനിക്കും കൊച്ചുമോനും രന്ടു സ്റ്റാറ്റസ് ആണു... അവനു 2 മുട്ട കൊടുക്കുമ്പോള്‍ എനിക്കൊന്നേ തരു... എന്താ ഞന്‍ നിങലുദെ മകനല്ലേ ? ... ഇന്നിതിനു ഒരു തീരുമാനം ഉന്ടാവണം ... എടാ ജയാ നീ ആ പാത്രം ഇങ്ങെടുത്തെ... എല്ലാ മുട്ടയും ഒരുമിച്ചു ഞാന്‍ ഇന്നു പൊരിക്കും ...കൂടെ നിന്നാല്‍ പ്രയോജനം ഉന്ടാവുമെന്നു മനസ്സിലായ ജയന്‍ അപ്പൊള്‍ തന്നെ ആദ്യം കന്ട പാത്രം തന്നെ എടുത്തു...

ഇതിനോടകം സമനില കൈവന്നിരുന്ന അമ്മ പറഞ്ഞു... ടാ വലിയമോനെ, ഇന്നുച്ചക്കു മുട്ടകറിയാണു വെക്കുന്നതു..അതു കൊന്ടാ നിനക്കു രാവിലെ മുട്ട പൊരിച്ചു തരാഞ്ഞതു...എനിക്കൊന്നും കെള്ക്കന്ട, ഇന്നു ഞന്‍ ഇതെല്ലാം കഴിക്കും , പറഞ്ഞു കൊന്ടു ഗിരീഷ് മുട്ട പൊട്ടിക്കാനായി ആദ്യം കയ്യില്‍ തടഞ്ഞ വെട്ടു കത്തി തന്നെ എടുത്തു...ജയന്‍ പ്രോല്സാഹിപ്പിച്ചു...പൊട്ടിക്കെടാ പൊട്ടിചൊഴിയെടാ..ഇനി വൈകിക്കന്ട... പിന്നെ ഒന്നും ചിന്തിച്ചില്ല, ഗിരീഷ് മുട്ടയെ ലക്ഷ്യമാക്കി വെട്ടുകത്തി ആഞ്ഞു വീശി... ജയന്റെ മനസ്സില്‍ മുട്ട ഓമ്ളെറ്റുകള്‍ പീലി വിടറ്ത്തി ആടി.....

ആരൊ പുറകില്‍ നിന്നും പിടിച്ച പോലെ ഗിരീഷിന്റെ വെട്ടു പാതി വഴിയില്‍ നിന്നു... എന്തു പട്ടിയെടാ.. KPAC-ടെ ചിഹ്ന്നം പോലെ നില്ക്കുന്ന ഗിരീഷിനെ നോക്കി നിരാശനായ ജയന്‍ ചോദിച്ചു... വേന് ടാ..എനിക്കൊന്നും വേന് ടാ...ഈ വീട്ടിലെ ഒന്നും വേന് ടാ... മുറിയിലേക്കു പോയ ഗിരീഷ് തിരിച്ചു വരുമ്പോല്‍ കൈ നിറയെ രന്ടിന്റേം അന്ചിന്റെം നോട്ടുകള്‍ ഉന്ടായിരുന്നു..നേരെ പോയി സൈക്കിള്‍ എടുത്തു തിരിഞ്ഞു നിന്നു ജയനോടു ചൊദിച്ചു, നീ വരുന്നൊ ?? ഒരു തീരുമാനം എടുക്കാന്‍ ജയനു ഒരു നിമിഷം പോലും വേന്ടി വന്നില്ല...

മഹേശ്വരി ഹോട്ടലില്‍ നിന്നും 8 പൊറോട്ടയും ബീഫും കഴിച്ചു തിരിച്ചു വരുമ്പോള്‍ പോലും കമാന്നൊരക്ഷരം ഗിരീഷ് പറഞ്ഞില്ല... DYFI ടെ ബക്കറ്റ് പിരിവിന്റെ കാശിനാണു കഴിച്ചതു എന്നറിയവുന്ന കൊന്ടു ജയനൊട്ടു ചോദിച്ചതുമില്ല...രന്ടു പേരും നേരെ ചെന്നിറങ്ങിയതു ചീട്ടുകളി കോമ്പ്ലക്സിലെക്കാണ്... കേള്ക്കുമ്പൊല്‍ ഞെട്ടന്ട.. വിശാലമായ ഒരു പറങ്കിമാവിന്റെ ചുവട്ടിലാണു കളി സ്തലം (കോമ്പ്ലക്സ്) ... 11 മണി വരെ പന്നി മലത്തും അതിനു ശേഷം 28 കളിയും ആരമ്ഭിച്ചു... ഒരു മണി ആയപ്പൊള്‍ മുതല്‍ കളിക്കാര്‍ ഓരോരുത്തരായി തിരിച്ചു വരുമ്ബൊല്‍ സീറ്റു മടക്കി തരണം എന്ന ഉറപ്പില്‍ ഭാവിയുടെ വാഗ്ദാനങ്ങളായ ജൂനിയര്‍ താരങ്ങള്ക്കു കയിമാറി... മണി രന്ടായിട്ടും ഗിരീഷിനു മാത്രം അനക്കമില്ല... ജയന്‍ തിരിച്ചെത്തുമ്പൊഴും ഗിരീഷ് അവിടെ തന്നെയുന്ടു...നീ കഴിക്കാന്‍ പോണില്ലെടാ ? നിന്റെ അമ്മ അന്വേഷിക്കുന്നുന്ടു... രൂക്ഷമായ ഒരു നോട്ടം മാറ്റ്റമയിരുന്നു മറുപദ്ട്... ജയന്‍ പിന്നെ ഒന്നും മിന്ടിയില്ല...

സ്കൂള്‍ വിട്ടു കുട്ടികള്‍ വന്നു തുടങ്ങിയതോടെ ചീട്ടു കളി അവസാനിപ്പിചു സംഘം ഗ്രൌന്ടിന്റെ ഭാഗത്തേക്കു നീങി ക്രിക്കറ്റ് കളിക്കു മുന്നോടിയായി വാമ്-അപ് തുടങ്ങി... വിശപ്പിന്റെ വിളി ഗിരീഷിന്റെ മുഖത്തു പ്രകടമായിരുന്നെങ്കിലും ഒരു നിശ്ചയദാറ്ട്യവും ജയന്‍ അവനില്‍ മിന്നി മറയുന്നതു കന്ടു...ചൊവ്വാഴ്ച ആയതു കൊന്ടു പതിവിലും നെരതെ തന്നെ അന്നു കളി അവസാനിച്ചു ( ചൊവ്വ , വെള്ളി ദിനങ്ങളില്‍ അമ്പലത്തില്‍ ദീപാരധന തൊഴാന്‍ പൊവുന്ന പെണ്‍ കിടാങ്ങലെ സുരക്ഷിതരായി കൊന്ടു പോയി തിരിചെത്തിക്കുക എന്നതു ഒരു അവകാശമായി കന്ടു അന്നും ഇന്നും നിറ്വ്വഹിച്ചു പോരുന്നു)

നേരം സന്ധ്യ ആയതോടു കൂടി ഗിരീഷിന്റെ അമ്മക്കു അപകടം മണത്തു ... വലിയമോനെ , കൊച്ചുമോനെ എന്നുള്ള പതിവു വിളി അല്പ്പം ഉറക്കെ തന്നെ അന്നു തുടങ്ങി... കഥാനായകന്‍ പക്ഷെ ഈ വിളി ഗൌനിച്ചതെ ഇല്ല... മൂന്നാമത്തെ വിളിയോടെ വികാരം നമ്പര്‍ -2 കൊച്ചുമോന്‍ വീട്ടിലേക്കു പോയി... പിന്നെ വിളി വലിയമോനേന്നു മാത്രമായി..ജയന്‍ നിറ്ബന്ദിച്ചു..വീട്ടില്‍ പോടാ... നീ ആരോടാ പിണങി ഇരിക്കുന്നതു... വേണേല്‍ ഞാനും കൂടെ വരാം ...അങ്ങനെ എല്ലാവരും കൂടി നിറ്ബന്ധിച്ചു ഗിരീഷിനെ ഉന്തി തള്ളി ഒരു വിധം വീട്ടിലെത്തിച്ചു....

ടാ വലിയമോനേ... മാമി വന്നിട്ടുന്ടു... നേരം സന്ധ്യായി ..നീ മാമിയെ കുടുമ്ബതോട്ടു ഒന്നു വിട്ടെക്കെട...എന്നെ കൊന്ടൊക്കത്തില്ല..കൊച്ചുമോനൊടു പറ....ഗിരീഷ് തുറന്നടിച്ചു... അവനോടു പറഞ്ഞപ്പൊ നിന്നോടു പറയാന്‍ പറഞ്ഞു...2 ആമ്പിള്ളേര്‍ ഉന്ടെന്നു പരഞ്ഞിട്ടെന്താ...ഒരു പ്രയോജനവുമില്ല.... ടീ...നീ കിടന്നെന്തിനാ ബഹളം വെക്കുന്നെ...ഞാന്‍ തന്നെ കൊന്ടു വിടാം ...കളക്റ്റര്‍ ഉദ്യോഗം കഴിഞ്ഞു വന്നതല്ലെ രന്ടും ..ക്ഷീനം കാണും ...ഞാന്‍ തന്നെ പോവാം ...അകത്തു നിന്നും ഗിരീഷിന്റെ അച്ചന്‍ പറഞ്ഞു... ജയന്‍ ഉടന്‍ തന്നെ ഗിരീഷിനെ മാറ്റി നിര്‍ത്തി ചൊദിച്ചു , നിനക്കൊക്കെ നാണമില്ലെടാ... നിന്റെ അച്ചന്‍ ജൊലി കഴിഞു വന്നതാ... ഒരു റെസ്റ്റ് കൊടുക്കെടാ...വേണേല്‍ നിന്റെ കൂടെ ഞാനും വരാം ... ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമല്ലാ ഉള്ളു...

അങ്ങനെ ഗിരീഷ് ഏതാന്ടു 50 മീറ്റര്‍ മാമിയെക്കാള്‍ മുന്പില്, നടുക്കു ജയനുമായി യാത്ര ആരമ്ഭിച്ചു...ഗബ്റിയൊ സലാസി മാരത്തൊണ്‍ നടക്കുന്ന പൊലെ ഗിരീഷ് പാഞ്ഞു നീങ്ങുകയാണു..ജയന്‍ ഓടി ഗിരീഷിന്റെ അടുക്കല്‍ എത്തി...എടാ..ആ പാവം മാമി ക്കു നിന്റെ പോലെ സ്പീടില്‍ നദക്കാന്‍ പറ്റുമൊ..പതുക്കെ നടക്കെടാ...ആരു കേള്ക്കാന്‍ ... ഗിരീഷ് ഇതൊന്നും ശ്രധിക്കുന്നതേ ഇല്ല എന്നു മാത്രമല്ല എന്തൊക്കെയോ തനിയേ പറയുന്നുമുന്ടു ...ജയന്‍ ചെവി വട്ടം പിടിച്ചു...

ഹ്മ്മ്മം ​മാമിയെ കൊന്ടു വിടാന്‍ ഞാന്‍ ...മുട്ട ഒമ്ലെറ്റ് കൊച്ചുമൊനു...
മെടിക്കല്‍ സ്റ്റോറില്‍ പോവാന്‍ ഞാന്‍ , മുട്ട ഒമ്ലെറ്റ് കൊച്ചുമൊന്‍ ... പിണ്ണാക്കു മേടിക്കാന്‍ പോവാന്‍ ഞാന്‍ , മുട്ട ഒമ്ലെറ്റ് കൊച്ചുമൊനു ...
എവിടുത്തെ ന്യായമാ ഇതു...???

രാവിലെ 8.30 നു നടന്ന മുട്ട പ്രശ്നം 12 മണിക്കൂറിനു ശെഷവും ഗിരീഷിന്റെ മനസ്സില്‍ ഒരു തീക്കനലായി എരിയുകയാണെന്നും അതവനെ മാനസികമായി അലട്ടുന്നുന്ടെന്നു തിരിചറിഞ്ഞ ജയന്‍ തരിച്ചിരുന്നു പോയി...

അടുത്ത പ്രഭാതം ...സമയം 8 മണി, ആസ് യുഷ്വല്‍ അന്നും ജയന്‍ പതിവു സന്ദറ്ശനത്തിനായി ഗിരീഷിന്റെ ഭവനതിങ്കല്‍ എത്തി... നേരറിയാനും നേരത്തെ അറിയാനുമായി പത്രം എടുത്തു... അപ്പൊഴാണു ജയന്‍ അതു ശ്രധ്ധിച്ചതു .. നടുവിനു കയി കുത്തി ഇരുന്നു ഇടിയപ്പതിനു മാവു കുഴക്കുന്ന ഗിരീഷിന്റെ അമ്മയെ...എന്തിനാ നടുവിനു വേദനയായിട്ടു ഇതൊക്കെ ചെയ്യുന്നതു...ഇവന്മാരെന്ത ഇടിയപ്പമെ കഴിക്കുള്ളൊ ??? പൊയി പണി നോക്കാന്‍ പറയെന്നു...

ഗിരീഷിന്റെ അമ്മയുടെ മറുപടി ദയനീയമായിട്ടരുന്നു ..പോടാ ചെറുക്കാ... നിനക്കങ്ങനെ പറയാം ...ഇന്നു രാവിലെ ഇടിയപ്പവും 3 മുട്ടയും റോസ്റ്റ് ചെയ്തു കൊടുക്കാന്നു പറഞ്ഞ ഇന്നലെ കൊമ്പ്രമൈസാക്കി രാത്രി ഗിരീഷ് അത്താഴം കഴിച്ചതു...

3 comments:

പകിടന്‍ said...

Kollam....thankalude stockil ineem ithu pole rasakaramaaya anubhavangal undennenikariyam...poratte....bhaasha shaily valare nannaayitund...pattern um kollam...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ആരൊ പുറകില്‍ നിന്നും പിടിച്ച പോലെ ഗിരീഷിന്റെ വെട്ടു പാതി വഴിയില്‍ നിന്നു... ”

ഒരു ഓം‌ലെറ്റ് ഉണ്ടാക്കാന്‍ പോലും അറീലാന്നല്ലേ സത്യം??

നന്നായിട്ടുണ്ട്, അക്ഷരപ്പിശാചുകള്‍ ഒഴിവാക്കണേ..

Anonymous said...

[img]http://clououtlet.com/img/clououtlet.com.jpg[/img]

[b]Christian Louboutin[/b] is a French footwear architect whose footwear has incorporated shiny, red-lacquered soles that receive enhance his signature.

Louboutin helped bring about stilettos back into look in the 1990s and 2000s, machiavellian dozens of styles with worm heights of 120mm (4.72 inches) and higher. The creator's purported objective has been to "contrive a woman look sexy, elegant, to create her legs look as prolonged as [he] can." While he does bid some lower-heeled styles, Louboutin is normally associated with his dressier evening-wear designs incorporating jeweled straps, bows, feathers, charter leather, red soles and other similar decorative touches. He is most ordinarily known as a remedy for his red-bottom excessive stump shoes, commonly referred to as "sammy red-bottoms." Christian Louboutin's red-bottom ensign cryptogram is registered as Pantone 18-663 TPX.

Notwithstanding being known in favour of his distinction clients, he almost never gives shoes away – sacrifice discounts preferably to his high-profile fans. This policy also extends to his close household, because he feels that giving shoes away as gifts is unimaginative.

His pick biggest client is Danielle Grit one's teeth, who is regarded to own past 6,000 pairs and is known to make purchased up 80 pairs at a circumstance when shopping at his stores.

(с) [url=http://clououtlet.com]Christian Louboutin[/url]